ചാലക്കുടി: മലക്കപ്പാറ റോഡിലെ അമ്പലപ്പാറയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയുടെ ശല്യം തുടരുന്നു. ഗതാഗതം പുനരാരംഭിച്ചതോടെയാണ് ഇപ്പോൾ വീണ്ടും കൊമ്പൻ നിരത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ റോഡിന് നടുവിൽ നിന്ന ആന രണ്ട് വാഹനങ്ങൾക്ക് തടസമായി. ചാലക്കുടി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ്, ലോറി എന്നിവയാണ് തടഞ്ഞിട്ടത്. ഒരു മണിക്കൂറോളം വാഹനങ്ങൾക്ക് മുന്നോട്ടു പോകാനായില്ല. റോഡരികിൽ നിന്ന ഒരു പനയും മറിച്ചിട്ടു. പിന്നീട് അതുവഴി വന്ന ആട്ടോയുടെ ഡ്രൈവർ പന്തം കത്തിച്ചാണ് ആനയെ തിരിച്ചു വിട്ടത്. ബുധനാഴ്ച രാത്രിയും അമ്പലപ്പാറയിലെ ആന വാഹനം തടഞ്ഞു. എന്നാൽ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. 45 മിനിറ്റോളം റോഡിന് കുറുകെ നിന്ന കൊമ്പൻ പിന്നീട് സ്വയം പിന്തിരിഞ്ഞു. ഷോളയാർ പവ്വർ ഹൗസ് മേഖലയിലാണ് മാസങ്ങളായി ആന ഭീതി പരത്തുന്നത്. പലപ്പോഴും ഇരു ചക്ര വാഹന യാത്രികർ ആനയെ കണ്ട് തിരിഞ്ഞോടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |