# പ്രവേശനം ഉത്സവമാക്കാനൊരുങ്ങി സ്കൂളുകൾ
ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ പടി കടന്നെത്തുന്ന കുട്ടിക്കുറുമ്പുകളെ ആഘോഷപൂർവം വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സ്കൂളുകൾ. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് മധുര വിതരണവും പ്രവേശന ഗാനവും സജ്ജീകരിച്ചാവും വരവേൽപ്പ്.
സ്കൂളിന്റെ പ്രധാന കവാടത്തിൽ അദ്ധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേർന്ന് കുട്ടികളെ സ്വീകരിക്കും. എല്ലാ സ്കൂളുകളിലും ശുചീകരണ നടപടികൾ അവസാനഘട്ടത്തിലെത്തി. വർണഛായങ്ങൾ പൂശി സ്കൂൾ കെട്ടിടം ആകർഷകമാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കുന്നുണ്ട്. അതത് പ്രദേശത്തെ ജനപ്രതിനിധിയെ മുഖ്യാതിഥിയായി ക്ഷണിച്ചാവും ഓരോ സ്കൂളിലും പ്രവേശനോത്സവം. പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോ ഓർഡിനേറ്ററുമായ മുരുകൻ കാട്ടാക്കടയുടേതാണ് പ്രവേശനോത്സവ ഗാനത്തിന്റെ വരികൾ.
താത്കാലികക്കാർ വരും
പ്രഥമാദ്ധ്യാപകരുടെ അടക്കം ഒഴിവുകളുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ലിസ്റ്റിലുള്ളവരെ താത്കാലികക്കാരായി നിയമിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്കൂൾ തുറക്കുന്ന ദിവസം എല്ലാ സ്കൂളുകളിലും ആവശ്യത്തിന് അദ്ധ്യാപകരെ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
# അദ്ധ്യാപകർക്ക് വിഷയബന്ധിതമായ ക്ലാസുകൾ പുരോഗമിക്കുന്നു
# സ്കൂളുകളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കും
# പരിധിയിൽപ്പെട്ട പൊലീസ് സ്റ്റേഷനുമായി സ്കൂൾ അധികൃതർ ആശയവിനിമയം നടത്തണം
""
പ്രവേശനോത്സവം സാമുഹിക അകലം പാലിച്ച് പരമാവധി മധുരമുള്ളതാക്കും. അദ്ധ്യാപകരുടെ ഒഴിവുകൾ പൂർണമായും നികത്തും.
എ.കെ. പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ,
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |