ആലപ്പുഴ: ഫാർമസിസ്റ്റുകളെ ഒഴിവാക്കി അവരുടെ സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച് ഡ്രഗ് ലൈസൻസ് തരപ്പെടുത്തി മരുന്ന് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്‌റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ ഫാർമസിസ്റ്റുകളിൽ നിന്നും ഒപ്പുശേഖരണം നടത്തി അധികാരികൾക്ക് നൽകും. മരുന്ന് വിതരണത്തിൽ ഫാർമസിസ്റ്റുകളുടെ മേൽനോട്ടം ഉറപ്പ് വരുത്താൻ ഫാർമസി കൗൺസിൽ ഇൻസ്‌പെക്ടറുടെ നിയമനം അടിയന്തരമായി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അസോ. സംസ്ഥാന കമ്മിറ്റി അംഗം എ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. പ്രാബാഷ് അദ്ധ്യക്ഷനായി. ജീവാമൃതം ഫാർമസിസ്റ്റ് സൊസൈറ്റി കൺവീനർ സി. ജയകുമാർ, ബി.എൽ. സുരേഷ് കുമാർ, നിഷ.ഇ. കുട്ടി, ഡി. ഉപേന്ദ്ര പണിക്കർ, എ.പി. ബാബു, പ്രീന കുത്തിയതോട്, മഞ്ചു പ്രമോദ്, ബിന്ദു ഉണ്ണിക്കൃഷ്ണൻ, വിവേക് ചേർത്തല, മേഖ ശങ്കർ, രുഗ്മ വിജയൻ എന്നിവർ സംസാരിച്ചു. വി.എസ്. സവിത സ്വാഗതവും ദീപ ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |