കാസർകോട്: 19 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ കാസർകോട് ജില്ലയിൽ 69050 വിദ്യാർത്ഥികളും 7781 അദ്ധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ ഹാജരായത്. ഒന്നാംതരത്തിലെയും രണ്ടാം ക്ലാസിലേയും വിദ്യാർത്ഥികൾ ആദ്യമായാണ് സ്‌കൂൾ മുറ്റത്തെത്തുന്നത്. എല്ലായിടങ്ങളിലും അദ്ധ്യാപകരും പി ടി എ ഭാരവാഹികളും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചാണ് കുട്ടികളെ അകത്തേക്ക് കടത്തിവിട്ടത്.
സ്‌കൂൾ ഗേറ്റിൽ വച്ച് തന്നെ കുട്ടികൾക്കും കൂടെയെത്തിയ രക്ഷിതാക്കൾക്കും സാനിറ്റൈസർ നൽകിയായിരുന്നു പ്രവേശനം. സ്‌കൂൾ അന്തരീക്ഷത്തിൽ എത്തിയ കുട്ടികളെല്ലാം മനസ് നിറഞ്ഞ ആഹ്ലാദത്തിലായിരുന്നു.. ഉച്ചയോടെ മുഴുവൻ സ്‌കൂളുകളിലും ക്ളാസ് അവസാനിപ്പിച്ചിരുന്നു.
പരാതികളില്ല; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ
സജീവമായി പരാതികളേതുമില്ലാതെ കോവിഡ് മാനദണ്ഡങ്ങളും സർക്കാറിന്റെ തിരിക് സ്‌കൂളിലേക്ക് മാർഗ്ഗ രേഖകളും കൃത്യമായി പാലിച്ചാണ് ജില്ലയിൽ സ്‌കൂളുകൾ തുറന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ പറഞ്ഞു. നീലേശ്വരം മുതൽ അംഗടിമുഗർ വരെ 15 വിദ്യാലയങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും എല്ലാ ഇടങ്ങളിൽ നിന്നും വളരെ സന്തോഷകരമായ അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും ഡി.ഡി.ഇ പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി ജില്ലാതലത്തിലും മറ്റും പരിപാടികൾ നടത്തിയില്ല. എന്നാൽ കൊവിഡ് ചട്ടം പാലിച്ച് വിദ്യാലയങ്ങളിൽ ഭംഗിയായി പ്രവേശനോത്സവങ്ങൾ നടന്നുവെന്നും ഡി.ഡി.ഇ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |