നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ
സ്കോർപിയോ കാറിൽ കടത്തിക്കൊണ്ടു വന്ന 21 ലിറ്റർ വ്യാജ മദ്യവും 10 ലിറ്റർ സ്പിരിറ്റുമായി യുവാവ് പിടിയിൽ. കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ മാറനല്ലൂർ ചെന്നിയോട് രാജേഷ് ഭവനിൽ രാജേഷ് (32) ആണ് അറസ്റ്റിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, അരുൺ, ഹർഷകുമാർ, സതീഷ്കുമാർ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |