SignIn
Kerala Kaumudi Online
Friday, 20 September 2024 1.35 AM IST

കൊവിഡ് വാക്‌സിനേഷൻ ജില്ലയിൽ മാറാടിക്ക് നൂറിൽ നൂറ്

Increase Font Size Decrease Font Size Print Page
df

കൊച്ചി: ജില്ലയിലെ വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ രണ്ടു ഡോസുകളും 100 ശതമാനം പേർക്കും എത്തിച്ച് മാറാടി ഗ്രാമപഞ്ചായത്ത്. 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും വാക്‌സിൻ രണ്ട് ഡോസും നൽകിയാണ് മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയത്.

പഞ്ചായത്തിലെ രണ്ട് ഡോസ് വാക്‌സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയായി. 18 വയസ് പൂർത്തിയായ 13,185 പേരിൽ 13,143 പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 42 പേർ വാക്‌സിൻ സ്വീകരിച്ചിട്ടില്ല. (കൊവിഡ് നെഗറ്റീവായി മൂന്ന് മാസം തികയാത്തവരാണ് ഏറെയും).

പഞ്ചായത്തിൽ 60 വയസ് കഴിഞ്ഞ 3,001 പേരിൽ 2,996 പേർ വാക്‌സിൻ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ 155 പേരും കിടപ്പു രോഗികളും മറ്റ് അസുഖബാധിതരുമായ 168 പേരും വാക്‌സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടും. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് പഞ്ചായത്തിൽ നടത്തിയ വാക്‌സിനേഷൻ ഡ്രൈവിൽ 432 പേരും പട്ടിക വർഗ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ വാക്‌സിനേഷൻ ഡ്രൈവിൽ 21 പേരും വാക്‌സിൻ സ്വീകരിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാണ് പഞ്ചായത്ത് നടത്തിയത്. പത്തിൽ താഴെയായിരുന്നു പഞ്ചായത്തിലെ ടി.പി.ആർ.

 ജില്ലയിലെ വാക്‌സിനേഷൻ
ജില്ലയിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണെന്ന് അധികൃതർ അറിയിച്ചു. ഒന്നാം ഡോസ് 100 ശതമാനം പൂർത്തീകരിച്ചു. കൊവിഡ് വന്ന് മൂന്ന് മാസം തികയാത്തവർ മാത്രമാണ് ഇനി വാക്‌സിൻ സ്വീകരിക്കാനുള്ളത്. 29 ലക്ഷം പേർക്ക് രണ്ടു ഡോസും നൽകാനായിരുന്നു ലക്ഷ്യം. ഇനി 10 ലക്ഷം പേർകൂടിയാണ് രണ്ടാം ഡോസ് സ്വീകരിക്കാനുള്ളത്.

 വാക്‌സിനേഷൻ ഇന്നലെ

  • ഒന്നാം ഡോസ്- 1,160
  • രണ്ടാം ഡോസ്- 8,621
  • ആകെ- 9,781
  • കൊവീഷീൽഡ്- 9,439
  • കൊവാക്‌സിൻ- 313
  • സ്പുട്‌നിക്- 29

ജില്ലയിൽ ഇതുവരെ

  • ഒന്നാം ഡോസ്- 29,64,132
  • രണ്ടാം ഡോസ്- 18,33,908
  • ആകെ- 47,98,040
  • കൊവീഷീൽഡ്- 42,69,150
  • കൊവാക്‌സിൻ- 5,13,662
  • സ്പുട്‌നിക്- 15,228
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, COVID VACCIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.