പത്തനാപുരം: അലിമുക്ക് അച്ചൻകോവിൽ പാത ഉരുൾപൊട്ടലിൽ തകർന്നു. ഇതോടെ അച്ചൻകോവിൽ മുള്ളുമല ആവണിപ്പാറ ആദിവാസി കോളനി നിവാസികൾ ഒറ്റപ്പെട്ടു.
മുമ്പ് മഴയിൽ തകർന്ന ചിറ്റാർ ചപ്പാത്ത് വാഹനം ഓടുന്ന രീതിയിൽ നാട്ടുകാരുടെ സഹായത്തോടെ പുനർനിർമ്മിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വീണ്ടും ഒലിച്ചുപോയി. ആറുമാസം പോലും കാലാവധി ഇല്ലാത്ത ചപ്പാത്താണ് നിർമ്മിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അലിമുക്ക് അച്ചൻകോവിൽ വഴിയിൽ കോടമലയ്ക്ക് സമീപം ഉരുൾപൊട്ടലിൽ മണ്ണ് റോഡിലേക്കിറങ്ങി ഗതാഗതം തടസപ്പെട്ടു. മിക്ക സ്ഥലത്തും റോഡുകൾ തകർന്നു. കാർഷിക വിളകളും വ്യാപകമായി നശിച്ചു. വീടുകൾ പലതും നാശത്തിന്റെ വക്കിലാണ്. പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷി ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾക്ക് ധനസഹായം വേഗത്തിൽ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |