കൊച്ചി: നിർമ്മാണത്തിന് ആവശ്യമായ പാരഫിൻ വാക്സിന് അടിക്കടി വിലകൂടിയതിനാൽ മെഴുകുതി നിർമ്മാണ മേഖല പ്രതിസന്ധിയിൽ. ഏപ്രിൽ മുതൽ 12 തവണയാണ് പാരഫിൻ വാക്സിന്റെ വില വർദ്ധിച്ചത്. ടണ്ണിന് 93,000 രൂപയായിരുന്നത് 1,37,500 രൂപയാണ് വില. ഇതുമൂലം മെഴുകുതിരി നിർമ്മാണം തുടരാനാകാത്ത അവസ്ഥയിലാണെന്ന് നിർമ്മാതാക്കൾ പറയുന്നു.
പെട്രോളിയത്തിന്റെ ഉപോത്പന്നമായ വാക്സിന്റെ വില വർദ്ധനവ് മൂലം മെഴുകുതിരിക്ക് 20 ശതമാനം വില വർദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് നിർമ്മാതാക്കൾ. കുടിൽ വ്യവസായമായാണ് മെഴുകുതിരി നിർമ്മാണം നടക്കുന്നത്. മെഴുകുതിരിയുടെ വില വർദ്ധിപ്പിച്ചാൽ ഉപയോഗം കുറയുമെന്ന ഭീതിയും നിർമ്മാതാക്കൾക്കുണ്ട്. കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് വില നിയന്ത്രിച്ചിരുന്ന കാലത്ത് പാരഫിൻ വാക്സിന് നാമമാത്രമായേ വില വർദ്ധിപ്പിച്ചിരുന്നുള്ളൂ. വിലനിർണയാധികാരം പെട്രോളിയം കമ്പനികൾക്കു നൽകിയതു മുതലാണ് റിഫൈനറി അധികൃതർ അടിയ്ക്കടി പാരഫിൻ വാക്സിൻ വില വർദ്ധിപ്പിക്കുന്നത്. പള്ളികൾ പൂർണമായി തുറക്കാത്തതുമൂലം മെഴുകുതിരിക്ക് ആവശ്യക്കാർ കുറവാണ്. പാരഫിൻ വാക്സിന് വിലക്കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും നിർമ്മാതാക്കൾ പറയുന്നു.
കേന്ദ്രം ഇടപെടണം
സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേർ ഉപജീവനം കണ്ടെത്തിയ മെഴുകുതിരി മേഖലയെ സംരക്ഷിക്കാൻ പാരഫിൻ വാക്സിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും മുൻകൈ എടുക്കണം.
സി.ആർ. സലിംകുമാർ
പ്രസിഡന്റ്
കേരള കാൻഡിൽ മാനുഫാക്ട്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |