ആലപ്പുഴ: രണ്ടാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി, അതിതീവ്രമഴ കുട്ടനാട്ടിലെ ജനജീവിതം ദുരിതത്തിലാക്കി. രണ്ട് ദിവസം കൊണ്ട് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഇട റോഡുകളും നടവഴികളുമെല്ലാം വെള്ളത്തിലാണ്. വെള്ളക്കെട്ട് ഒഴിഞ്ഞിരുന്ന എ - സി റോഡിൽ വീണ്ടും വെള്ളം കയറി. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും ചമ്പക്കുളം ഗവ. ആശുപത്രിയും വെള്ളക്കെട്ടിലായത് രോഗികളെ ബുദ്ധിമുട്ടിലാക്കി. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും വെള്ളം കയറി.
രണ്ടാം കൃഷി ഇറക്കിയ പാടങ്ങളിൽ വിളവെടുപ്പ് സമയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കൊയ്തെടുക്കാനാകാതെ നശിക്കുകയാണ്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ഇത്തവണ പ്രധാനമായും രണ്ടാം കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത നെല്ലിന്റെ അൻപത് ശതമാനം പോലും സംഭരിക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |