ആലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോഅലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി പൊലീസ്. ജലനിരപ്പ് ഉയരുന്നതിനാൽ ഡാമുക്കൾ തുറക്കാനും നദിക്കരകളിലുമുള്ള വാസസ്ഥലങ്ങൾക്കും ജീവജാലങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കാറ്റിൽ വൈദ്യുതി കമ്പികൾ വീണും മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങളുണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രത ശക്തമാക്കിയത്. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സജ്ജമാകണമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് നിർദേശിച്ചു. എല്ലാ സ്റ്റേഷനുകളിലും ജെ.സി.ബി, ആബുലൻസ്, മറ്റു ദുരിതാശ്വാസ ഉപകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതിന് ക്യൂ.ആർ.ടി, സ്‌ട്രൈക്കർ ടീമുകളും സജ്ജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |