ആലപ്പുഴ : ഒന്നിലധികം ഒടിവു സംഭവിച്ച കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിൽ ഡോക്ടറുടെ വിശദീകരണം വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാ കുമാരി പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കമ്മീഷൻ പരാമർശം. പുന്നപ്ര സ്വദേശി എം.എച്ച്.ബിജു സമർപ്പിച്ച പരാതിയിലാണ് നടപടി. ബൈക്കപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതായിരുന്നു പരാതിക്കാരൻ. ഇടതു കൈയ്ക്ക് പ്ലാസ്റ്ററിട്ട ശേഷം ഡോക്ടർ വിട്ടയച്ചു. വേദന കുറയാത്തതിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ കാണിച്ചു നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് കൈ പൂർവസ്ഥിതിയിലായതെന്ന് പരാതിയിൽ പറയുന്നു.
കമ്മീഷൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ൽ പുതിയ ചികിത്സാ രീതികൾ സ്വീകരിക്കാത്തതാണ് ഡോക്ടറുടെ പിഴവെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതി ചികിത്സാ പിഴവായതിനാൽ ഉപഭോക്ത്യ കമ്മീഷനെ സമീപിക്കാൻ പരാതിക്കാരന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |