ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി ഒരു മാസം നീളുന്ന വിളക്കാഘോഷത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലായിരുന്നു ആദ്യ ദിവസത്തെ വിളക്ക്. വർഷങ്ങളായി അമ്മിണി അമ്മയുടെ പേരിലാണ് ആദ്യ വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പിൽ നാലാമത്തെ പ്രദക്ഷിണത്തിന് പതിനായിരത്തോളം ദീപങ്ങൾ തെളിച്ചു.
വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശിക്ക് മുന്നോടിയായി 30 ദിവസം വിളക്ക് നടത്തുന്നത്. ചൊവ്വാഴ്ച എഴുത്തച്ഛൻ സൺസ് വക നെയ് വിളക്കാണ്. ബുധനാഴ്ച ക്ഷേത്രം 'പത്തുകാരുടെ' വകയാണ് വിളക്ക്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഏകാദശി വിളക്ക് ചടങ്ങ് മാത്രമായിരുന്നു. ഇത്തവണ കാഴ്ചശീവേലിക്കും വിളക്ക് എഴുന്നള്ളിപ്പുകൾക്കും മൂന്ന് ആനകൾ അണി നിരക്കും. മേളം, പഞ്ചവാദ്യം, തായമ്പക തുടങ്ങിയവയുമുണ്ട്. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഡിസംബർ 14നാണ് ഏകാദശി. ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമയ പൂജയോടെയാണ് വിളക്കാഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |