ശബരിമല : അയ്യപ്പദർശനത്തിനൊപ്പം പുണ്യം പകരുകയാണ് ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് നടക്കുന്ന പടിപൂജ. തീർത്ഥാടക തിരക്ക് കാരണം സീസണുകളിൽ നിറുത്തിവച്ചിരുന്ന പടിപൂജ ഇക്കുറി പുനരാരംഭിച്ചു. പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയിൽ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ചതുടക്കമായി. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര്ന്റെ കാർമ്മികത്വത്തിലാണ് ചടങ്ങ്. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികനായിരുന്നു. നിലവിളക്കുകളും കർപ്പൂര ദീപങ്ങളും പ്രഭ ചൊരിഞ്ഞ പതിനെട്ടുപടികൾക്ക് മേലേ പുഷ്പങ്ങളർപ്പിച്ച് ഒാരോ പടിയിലും തന്ത്രി പ്രത്യേകപൂജ നടത്തുമ്പോൾ ശരണംവിളികൾ ഉച്ചസ്ഥായിലാകും.
പതിനെട്ടു പടികളിൽ 18 മലകളിലെ ദേവതകളെ കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം.ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നത്. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീർത്ഥാടനം.
തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
18 മലകൾ
പൊന്നമ്പലമേട്, ഗരുഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പദേവർമല, ഖർഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവർമല, നിലയ്ക്കൽ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |