കോട്ടയം: പാചകവാതകത്തിന്റെയും പച്ചക്കറിയുടെയും വില വർദ്ധനവിനു പിന്നാലെ അരി വിലയും കൂടുന്നു. അതോടൊപ്പം പയർ ഉത്പന്നങ്ങൾക്ക് ക്ഷാമവും നേരിട്ടുതുടങ്ങി. കാലടിയിൽ നിന്നുള്ള പവിഴം, മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ നിന്നുള്ള അരി എന്നിവയാണ് ജില്ലയിൽ കൂടുതലായി വിറ്റഴിച്ചിരുന്നത്. പവിഴം അരിയ്ക്ക് വേവ് കുറവായതിനാൽ മറ്റുള്ളവയ്ക്കാണ് ഡിമാൻഡെന്ന് വ്യാപാരികൾ പറയുന്നു.
നെല്ലുത്പാദനത്തിൽ വന്ന കുറവും ഇന്ധനവില വർദ്ധനവും പ്രതികൂല കാലാവസ്ഥയുമാണ് അരിയ്ക്കും വില കൂടാൻ ഇടയാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്തിനകത്തും നെല്ലുത്പാദനം കുറഞ്ഞു.
വൻപയർ, കടല, ചെറുപയർ എന്നിവയ്ക്കാണ് ക്ഷാമം നേരിടുന്നത്. 80 രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില.
ചില്ലറ വില.(10 കിലോ)
പവിഴം 435 രൂപ,
പവിഴം നിർമൽ 445 രൂപ,
പവിഴം വടി 454 രൂപ
മൈസൂർ അരി 368 രൂപ
ആന്ധ്രാ വെള്ളരി 350 രൂപ
അരിവിലയിൽ ഇനിയും മാറ്റം ഉണ്ടാകാം. പാലക്കാടൻ മട്ട പോലെയുള്ള അരിയ്ക്ക് ജില്ലയിൽ വിൽപന കുറവാണ്. സ്‌കൂളും കോളേജും തുറന്നതോടെ വീട്ടമ്മമാർക്ക് വേവ് കുറഞ്ഞ അരിയോടാണ് താത്പര്യം.
- നാരായണൻ, വ്യാപാരി, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |