ആലപ്പുഴ: വൃശ്ചിക വേലിയേറ്റത്തിൽ തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഉപ്പുവെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ വളർത്തുമത്സ്യങ്ങൾ ചത്തു. തോട്ടപ്പള്ളി കൊട്ടാരം തോപ്പിൽ മധുസൂദനന്റെ മകൻ മോഹൻ ദാസിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്ത് വളർത്തിയ ഒരുമാസം മുതൽ പത്ത് മാസം വരെ പ്രായമുള്ള തിലോപ്പിയ ഇനത്തിലുള്ള 20,000 ഓളം മത്സ്യങ്ങളാണ് ചത്തത്. തോട് പുനരുദ്ധരിച്ചതുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ വേലിയേറ്റ സമയത്ത് താഴ്ത്താത്തതിനാൽ കടലിൽ നിന്ന് ഉപ്പുവെള്ളം ലീഡിംഗ് ചാനലുമായി ബന്ധപ്പെട്ടുള്ള തോടുകളിൽ ഇരച്ചുകയറും. ഇങ്ങനെ മത്സ്യം വളർത്തിയിരുന്ന തോടിന് നാലുവശവും നിർമ്മിച്ച ബണ്ട് കവിഞ്ഞാണ് ഉപ്പുവെള്ളം കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |