ആലപ്പുഴ: ബോട്ട് മാസ്റ്റർ ലൈസൻസില്ലാത്ത ബോട്ട് ലാസ്കർമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തിൽ നിന്ന് ജലഗതാഗത വകുപ്പ് പിന്മാറണമെന്ന് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഒർഗനൈസേഷൻ ജില്ലാ സമിതി ആവശ്യപ്പെട്ടു. 18 വർഷമായ നിയമങ്ങളാണ് വകുപ്പിൽ നിലനിൽക്കുന്നത്. പുതിയ നിയമം കൊണ്ടുവരണമെങ്കിൽ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണം. വകുപ്പിലെ സ്‌പെഷ്യൽ റൂൾ ഫയൽ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ തട്ടിക്കളിക്കുകയാണ്. വകുപ്പിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിലെ സ്രാങ്ക്, ഡ്രൈവർ തസ്തികകൾക്കും സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. മറ്റ് തസ്തികകൾക്ക് ഹയർ ഗ്രേഡ് ലഭിക്കുന്നുമുണ്ട്. കേരള ഇൻലാൻഡ് വെസൽ നിയമത്തിൽ സർവീസ് ബോട്ടുകളിൽ പ്രധാനമായും സ്രാങ്ക്, ഡ്രൈവർ തസ്തികകളാണുള്ളത്. സർവീസിൽ കയറുന്നതിന് മുമ്പ് ബോട്ട് മാസ്റ്റർ ലൈസൻസ് യോഗ്യത ഇല്ലാത്തവർക്ക് ബോട്ട് മാസ്റ്ററായി സ്ഥാനക്കയറ്റം നൽകുന്നത് നിയമ വിരുദ്ധമാണെന്ന് ഫെറ്റോ ജില്ലാ സമിതി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. ഉദയകുമാർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ദേവിദാസ്, ജില്ലാ ജോ. സെക്രട്ടറി സി.ടി. ആദർശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |