ആലപ്പുഴ: ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിവില്ലാതെ ആലപ്പുഴ നഗരത്തിൽ വീടുകളിലെത്തി ആരോഗ്യ സർവേ നടത്തുന്നതായി പരാതി. ഇന്നലെ ആലപ്പുഴ ബീച്ച് വാർഡിലെ വീടുകളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയെന്ന പേരിൽ ഒരാളെത്തി കുടുബത്തിലെ അംഗങ്ങളുടെ ആരോഗ്യ പശ്ചാത്തലം ശേഖരിച്ചു. ഇരുപതിലധികം വീടുകളിൽ നിന്ന് ഇയാൾ വിവരങ്ങൾ ശേഖരിച്ചു. ആന്റണിയെന്ന വീട്ടുടമ പേരെന്താണെന്ന് ചോദിച്ചപ്പോൾ താൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയാണെന്നായിരുന്നു മറുപടി. ആന്റണി വാർഡ് കൗൺസിലർ എൽജിൻ റിച്ചാഡുമായും ആശാവർക്കറുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ ആന്റണി വിവരങ്ങൾ നൽകാൻ തയ്യാറായില്ല. വിവരം ഡി.എം.ഒയെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇയാൾ പിന്നീട് മറ്റുവീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്കും സർവേ നടക്കുന്നതായി അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |