ആലപ്പുഴ: സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസിലെ ജീവനക്കാരുടെ ബാഗിൽ നിന്ന് രേഖകളില്ലാത്ത 3.5 ലിറ്റർ അന്യസംസ്ഥാന വിദേശ മദ്യം കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പിടിച്ചെടുത്തു.
കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കുന്നതിനിടെ സംഭവം അറിഞ്ഞ ജീവനക്കാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മദ്യവും ബാഗും എക്സൈസ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി. ബസ് ജീവനക്കാരായ ഡ്രൈവർ കം കണ്ടക്ടർമാരായ പി.ജെ. ഡിക്സൺ, എ. ചന്ദ്രൻ എന്നിവർക്കെതിരെ എക്സൈസ് അക്ബാരി ആക്ട് അനുസരിച്ച് കേസെടുത്തു.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു പരിശോധന.
ആലപ്പുഴയിൽ നിന്ന് കൊല്ലൂർ മൂകാംബിക റൂട്ടിൽ സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് വിജിലിയൻസ് സ്പെഷ്യൽ സ്ക്വാഡ് വാഹനം പരിശോധിച്ചത്. ജീവനക്കാരുടെ ബാഗുകളിൽ നിന്ന് പല അളവിലുള്ള വിസ്കി, റം ഇനത്തിലുള്ള മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |