പട്ടാമ്പി: ഏഴു വയസ്സുകാരിയെ കബളിപ്പിച്ചു വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കൊപ്പം എടപ്പലം സ്വദേശി വേലായുധന് (67) 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പൊരിയും വെള്ളവും വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു ലൈംഗികാതിക്രമം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 2019 ജനവരി എട്ടിന് പ്രതിയെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ഫക്രുദ്ദീൻ, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷാദ് വിജയകുമാർ ഹാജരായി. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |