# ഇനിയും വേണം 67 ലക്ഷം രൂപ
മാന്നാർ: സഹോദരികളുൾപ്പെടെ മൂന്നു പെൺകുട്ടികളുടെ മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചത് 23,06,718 രൂപ. 90 ലക്ഷം രൂപയെന്ന ലക്ഷ്യവുമായി 18 വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിലൂടെയാണ് ഇത്രയും തുക കണ്ടെത്തിയത്. കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ - സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി (18), ജി. ആർദ്ര (13), കുട്ടമ്പേരൂർ കുന്നുതറയിൽ രതീഷ് - വിദ്യ ദമ്പതിമാരുടെ മകൾ നിഹ (9) എന്നിവരുടെ ചികിത്സയ്ക്കാണ് ധനസമാഹരണം. കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, സർവകക്ഷി പ്രവർത്തകർ എന്നിവരാണ് നേതൃത്വം നൽകിയത്.
കൂടുതൽ തുക കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, കൺവീനർമാരായ ഗ്രാമപഞ്ചായത്തംഗങ്ങൾ കെ. മധു, വി.ആർ. ശിവപ്രസാദ് എന്നിവർ ചേർന്ന് കനറാ ബാങ്ക് മാന്നാർ ശാഖയിൽ ‘മാന്നാർ ഗ്രാമപഞ്ചായത്ത് ചികിത്സാസഹായനിധി’ എന്നപേരിൽ അക്കൗണ്ട് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |