കോട്ടയം: കോൺഗ്രസിന്റെയും മറ്റ് വൻശക്തികളുടെയും എന്തൊക്കെ എതിർപ്പുകളുണ്ടായാലും കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്ണൻ പറഞ്ഞു. ഭവനരഹിതർക്കായി സി. പി. എം ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ 100 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആറു വർഷമായി നിഷ്പക്ഷ സേവനമാണ് സി.പി.എം സംസ്ഥാനത്തുടനീളം നടത്തുന്നത്. ഉത്തരേന്ത്യയിലും കർണാടകയിലും ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തത് പോലെയുളള പ്രവണതകൾ കേരളത്തിൽ നടക്കില്ല. കാരണം കേരളം ഭരിക്കുന്നത് കോൺഗ്രസ്സുകാരല്ല, കമ്മ്യൂണിസ്റ്റ്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിൽ കൊലചെയ്യപ്പെട്ട നിഥിനാ മോളുടെ മാതാവിന് 15 ലക്ഷം രൂപയും അദ്ദേഹം കൈമാറി. മന്ത്രി വി.എ.ൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. , കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ്,ജില്ലാ സെകട്ടറി എ വി.റസൽ, ടി.ആർ.രഘുനാഥൻ, വി.കെ.സനോജ്, എസ് സതീഷ്, ജെയ്ക്ക്.സി തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |