കോഴിക്കോട്: മാനാഞ്ചിറയ്ക്ക് ചുറ്റും വാഹനങ്ങൾ ഹോൺ അടിക്കുന്നത് നിരോധിച്ചു. ഇന്നലെ മുതലാണ് ഹോൺരഹിത മേഖലയായി പ്രഖ്യാപിച്ചത്.
നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് ട്രാഫിക് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം. തുടക്കത്തിൽ ചെറിയ പിഴയായിരിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക കൂടുതൽ നൽകേണ്ടിവരും
നിയമംനടപ്പാക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് ഡ്രൈവർമാർക്ക് ബോധവത്ക്കരണം നൽകി. ലഘുലേഖകൾ വിതരണം ചെയ്തും ഹോൺ മുഴക്കാതിരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയുമായിരുന്നു ബോധവത്ക്കരണം..
നഗരത്തിൽ ശബ്ദ മലിനീകരണം ഒഴിവാക്കാനാണ് ഹോൺ നിരോധിത മേഖലയാക്കി മാറ്റിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ. വി ജോർജ്ജ് പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |