തിരുവനന്തപുരം: ചെങ്ങറ പാക്കേജ് നടപ്പാക്കുക, അരിപ്പ ഭൂസമരം കൃഷിഭൂമി നൽകി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചെങ്ങറ - അരിപ്പ ഭൂസമര സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ 101 മണിക്കൂർ രാപ്പകൽ സമരം ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്‌തു. ദളിത് - ആദിവാസി സമരങ്ങൾ എക്കാലവും വിജയം കണ്ട ചരിത്രമാണുള്ളതെന്നും അതിനാൽ ഈ ഭൂസമരവും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
7ന് ഉച്ചയ്‌ക്ക് 2 വരെയാണ് സമരം. സമരവേദിയിൽ പ്രവർത്തകർ ചൂൽ നിർമ്മിച്ച് പ്രതിഷേധിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ ചെങ്ങറ, സതീഷ് മല്ലശേരി, രാമചന്ദ്രൻ വടശേരിക്കട, വി. രമേശൻ, സരോജിനി വാലുങ്കൽ, ഗീതാനന്ദൻ, ഐ.ആർ. സദാനന്ദൻ, സി.ജെ. തങ്കച്ചൻ, എബി.ആർ. നീലംപേരൂർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |