ആലപ്പുഴ: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതോടെ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലംഘിക്കുന്നവർക്കെതിരെ സാംക്രമിക രോഗ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമ നടപടികൾ സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ കളകട്ർ ചുമതലപ്പെടുത്തി. പൊതു ഇടങ്ങളിലും വലുതും ചെറുതുമായ കടകളിലും കൊവിഡ് പ്രതിരോധ മുൻകരുതൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പരിശോധന നടത്തും.
ജില്ലാ മെഡിക്കൽ ഓഫീസറെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ഇതിനായി ചുമതലപ്പെടുത്തി. കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് അടച്ചിടുന്നതിന് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും അധികാരം നൽകി.
നിയന്ത്രണം ലംഘിച്ചാൽ നടപടി
സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പരിപാടികൾ, മതപരമായ ചടങ്ങുകൾ, വിവാഹം, മരണാനന്തര ചടങ്ങു എന്നിവയിൽ സാമൂഹിക അകലം ഉറപ്പാക്കണം
50പേരെ പേരെയേ പങ്കെടുപ്പിക്കാനാകൂ. ഇവർ രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരായിരിക്കണം
നിർദ്ദേശം ലംഘിക്കുന്ന പരിപാടിയുടെ സംഘാടകർക്കും കെട്ടിട ഉമടയ്ക്കും എതിരെ നിയമ നടപടി
സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനിൽ മാത്രം
ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വലിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന ക്രമത്തിൽ പ്രവേശനം
ഹോട്ടലുകൾ , ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു.
ഹോട്ടലുകളിൽ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ എല്ലാ ദിവസവും ഹോട്ടലുടമയുടെ ചിലവിൽ സാനിട്ടൈസ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |