SignIn
Kerala Kaumudi Online
Thursday, 19 September 2024 4.52 AM IST

അടൂർ ജനറലാശുപത്രിയിലെ അപര്യാപ്തതകൾ: ഡി.എം.ഒയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: അടൂർ ജനറലാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. രണ്ടായിരത്തിലധികം പേർ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് ഇത്. ഐ.സി.യു ക്രമീകരിച്ചതോടെ വാർഡിൽ കിടക്കകൾ ലഭ്യമല്ലാതായി. ജീവനക്കാർ ഇല്ലാത്തതിനാൽ പേ വാർഡ് അടച്ചിട്ടിരിക്കുന്നു. 90 സ്റ്റാഫ് നേഴ്‌സ് വേണ്ടിടത്ത് 65 പേർ മാത്രമാണുള്ളത്. രാത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ആവശ്യത്തിന് കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾ നിലത്ത് കിടത്തുകയാണ് ചെയ്യുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.