തിരുവല്ല: രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പുപൊട്ടി രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പൊടിയാടി - അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം വാളകത്തിൽ പാലത്തിന് സമീപം വാട്ടർ അതോറിറ്റി ഓഫീസിന്റെ മുന്നിലാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ടിരിക്കുന്നത്. ആഴ്ചകളോളം കുടിവെള്ളം ചോർന്നൊലിച്ചിരുന്ന കുഴിയിൽ ഇപ്പോൾ ചോർച്ച ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് രൂപപ്പെട്ട കുഴി ഇപ്പോൾ ഇരുചക്രവാഹന യാത്രികർക്ക് കെണിയായിരിക്കുകയാണ്. കഴിഞ്ഞദിവസം ബസിന് പോകാനായി റോഡിന്റെ അരികുചേർന്നു പോയ നെടുമ്പ്രം സ്വദേശിയായ യുവാവിന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ്
അടുത്തകാലത്ത് മെച്ചപ്പെട്ട നിലയിൽ ടാറിംഗ് ചെയ്ത റോഡിലെ ഈ കുഴി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. അടുത്തെത്തുമ്പോൾ മാത്രമേ കുഴി കാണാനാകൂ. ഇതുകാരണം റോഡരിക് ചേർന്നുപോകുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽച്ചാടി അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കുഴിയിലെ ചോർച്ച ഒഴിവായെങ്കിലും ഇവിടെ ടാറിംഗ് പൊളിഞ്ഞു കിടക്കുകയാണ്.
പ്രതിഷേധം ശക്തം
ഗ്യാരന്റിയോടെ നിർമ്മിച്ച റോഡാണിത്. എന്നാൽ കുഴി രൂപപ്പെട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും റോഡിന്റെ തകർച്ച പരിഹരിക്കാൻ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |