ഹൗസ് ബോട്ട് സവാരിക്ക് അനുമതി
ആലപ്പുഴ : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകൾക്കും കർശന നിർദേശം നൽകി.
ആലപ്പുഴ ബീച്ച് ഇന്ന് നിയന്ത്രണത്തോടെയായിരിക്കും പ്രവർത്തിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് അറിയിച്ചു. ആൾക്കൂട്ടം അനുവദിക്കില്ലെന്നും ബീച്ചിൽ കൂട്ടത്തോടെ എത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനും പൊലീസിന് നിർദേശം നൽകിയെന്നും ചെയർപേഴ്സൺ അറിയിച്ചു. ടൂറിസം മേഖലയിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മതിയായ രേഖകൾ സഹിതം ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനും ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നതിനും അനുമതിയുണ്ടെന്ന് ഡി.ടി.പി.സി വ്യക്തമാക്കി. ഹൗസ്ബോട്ട് സവാരിക്ക് അനുമതിയുണ്ട്. ടൂറിസ്റ്റുകളെ സഹായിക്കാൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായി ഡി.ടി.പി.സി അധികൃതർ അറിയിച്ചു.
വാഹന പരിശോധന ഊർജിതമാക്കും : പൊലീസ്
ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ചസാഹചര്യത്തിൽ ഇന്നും 30 നും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. എല്ലാ പ്രധാന സ്ഥലങ്ങളിലും വാഹന പരിശോധന ഉണ്ടാകും. അവശ്യ സേവനങ്ങൾക്ക് തടസമില്ല. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തികൾ പങ്കിടുന്ന കേന്ദ്രങ്ങളിൽ 24മണിക്കൂർ പരിശോധന ഏർപ്പെടുത്തി. രേഖകൾ ഇല്ലാതെ എത്തുന്നവരുടെ വാഹനങ്ങൾ വിട്ടയക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പഴം, പച്ചക്കറി, പലചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 9 വരെ തുറക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവരെ ശരിയായ രേഖകൾ ഉണ്ടെങ്കിൽ തടയില്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകൾ 50 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങൾക്കും, ദീർഘ ദൂര പൊതുവാഹനങ്ങൾക്കും തടസമില്ല.
അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം
ആലപ്പുഴ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നും 30നും ജില്ലയിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തി. സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ കളക്ടർ എ. അലക്സാണ്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉത്തരവ് കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
ഇളവുകൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന-അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം വച്ച് യാത്രാനുമതി
അടിയന്തര, അവശ്യ സർവീസിൽ ഉൾപ്പെട്ട കമ്പനികൾ, വ്യവസായങ്ങൾ, സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കൈവശം കരുതി സേവന പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്യാം.
ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡുമായി ജോലി ആവശ്യങ്ങൾക്കായി സഞ്ചരിക്കാം.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനായി പോകുന്നവർ ആശുപത്രിയുടെയോ വാക്സിനേഷന്റെയോ രേഖകൾ കൈവശം കരുതണം.
ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ അനുവദിക്കും.
പലചരക്ക്, പഴം, പച്ചക്കറികൾ, ആഹാര സാധനങ്ങൾ, പാൽ, ഇറച്ചി, മീൻ കടകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പ്രവർത്തിക്കാം.
റസ്റ്റോറന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പാഴ്സൽ വിതരണവും ഹോം ഡെലിവറിയും
ഇകൊമേഴ്സ്, കൊറിയർ സർവീസുകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ
ടൂറിസം മേഖലയിൽ ഞായറാഴ്ച്ചകളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സാധുവായ സ്റ്റേ വൗച്ചറുകൾ സഹിതം ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കാനും ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നതിനും അനുമതി
മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന പരീക്ഷാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പുകാർക്കും അഡ്മിറ്റ് കാർഡോ തിരിച്ചറിയൽ കാർഡോ ഹാൾ ടിക്കറ്റോ കരുതി യാത്ര ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |