ആവേശപൂർവം വിദ്യാർത്ഥികൾ
തൃശൂർ: കൊവിഡ് വ്യാപനം മുന്നേറുമ്പോഴും മാതൃകയാകേണ്ട നിരവധി അദ്ധ്യാപകർ ഇനിയും വാക്‌സിനെടുക്കാതെ മുങ്ങി നടക്കുന്നു. ജില്ലയിൽ ഇനിയും വാക്‌സിൻ എടുക്കാതെ ഉള്ളത് 68 അദ്ധ്യാപകർ. 16 അനദ്ധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. സ്വയം നിരീക്ഷണം ശക്തമാക്കാം വാക്‌സിൻ എടുത്ത് സുരക്ഷിതരാകാം എന്ന ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ സന്ദേശം കുട്ടികളിലേക്കും അവരുടെ രക്ഷിതാക്കളിലേക്കും എത്തിക്കേണ്ട അദ്ധ്യാപകരാണ് വാക്‌സിനോട് വിമുഖത കാണിക്കുന്നത്.
കാരണം അലർജിയെന്ന്
നവംബർ 30ലെ കണക്ക് അനുസരിച്ച് ജില്ലയിൽ അദ്ധ്യാപക അനദ്ധ്യാപകർ അടക്കം 125 പേരാണ് വാക്‌സിൻ എടുക്കാതിരുന്നത്. രണ്ടുമാസം പിന്നിട്ടിട്ടും ഇതിൽ 41പേർ മാത്രമാണ് വാക്‌സിൻ എടുത്തത്. അലർജിയാണ് വാക്‌സിൻ എടുക്കുന്നതിന് പ്രതിബന്ധമായി പലരും നൽകിയ കാരണം. എന്നാൽ ഇവരെ നിർബന്ധിപ്പിച്ച് വാക്‌സിൻ എടുപ്പിക്കാൻ ജില്ലാ സ്‌കൂൾ അധികൃതർക്കാവില്ല. അതേസമയം ജില്ലയുടെ വിവിധ മേഖലയിൽ രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്.
നേരത്തെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 56, ചാവക്കാട് 50, ഇരിങ്ങാലക്കുടയിൽ 19 പേരുമാണ് വാക്‌സിൻ എടുക്കാൻ ഉണ്ടായിരുന്നത്. നവംബർ 30ന് കണക്ക് എടുത്തതിന് പിന്നാലെ ഇക്കാര്യത്തിൽ തുടർനടപടികൾ ഒന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ക്രിസ്മസ് അവധിക്ക് ശേഷം റിപ്പോർട്ട് തേടാനാണ് ജില്ലാ അധികൃതർ തീരുമാനിച്ചത്. സ്‌കുൾ തുറന്നതിന് പിന്നാലെ എടുത്ത റിപ്പോർട്ട് അനുസരിച്ചാണ് 84 പേർ ഇനിയും വാക്‌സിൻ എടുക്കാനുള്ളതായി കണ്ടെത്തിയത്.
വാക്‌സിൻ സുരക്ഷിതരായി സ്‌കൂൾ കുട്ടികൾ
ജില്ലയിൽ 2007ന് ശേഷം ജനിച്ച 48638 സ്‌കൂൾ കുട്ടികളിൽ 31426 കുട്ടികൾ കൊവിഡ് വാക്‌സിൻ എടുത്തു. ഇന്നലെ വരെ ലഭിച്ച കണക്ക് അനുസരിച്ച് 16065 ആൺകുട്ടികളും 15361 പെൺകുട്ടികളും ഉൾപ്പെടെയാണ് 31426 കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചത്. 64.61 ശതമാനം സ്‌കൂൾ കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ 20250 ആൺകുട്ടികളും 19199 പെൺകുട്ടികളും അടക്കം 39449 പേരാണ് ജില്ലയിൽ വാക്‌സിനായി രജിസ്റ്റർ ചെയ്തത്. അതേസമയം ഹയർ സെക്കൻഡറിയിൽ 58.86 ശതമാനം കുട്ടികൾക്കാണ് വാക്‌സിൻ ലഭിച്ചത്. 64059 കുട്ടികളിൽ 37706 വിദ്യാർത്ഥികൾക്കാണ് വാക്‌സിൻ ലഭിച്ചത്.
തൃശൂർ വിദ്യാഭ്യാസ ജില്ല
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല
ചാവക്കാട് വിദ്യാഭ്യാസ ജില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |