37 വർഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം ആതിഥ്യമരുളുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. ഇനി നാലുദിനങ്ങൾ വ്യവസായ നഗരി ചുവപ്പിന്റെ വിപ്ളവവീര്യത്തിൽ അലിയും. സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതൃനിര ജില്ലയിലുണ്ട്.
സംഘടനയുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സമ്മേളനമാകും ഇത്. ഇടതുപക്ഷത്തിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചശേഷം നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.
സി.പി.എം ഇത്രയും കാലം തുടർന്ന വ്യവസായ, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസനയങ്ങളിലും കാതലായ മാറ്റങ്ങൾക്ക് ഈ സമ്മേളനം വഴിയൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള വികസന നയരേഖയിലാണ് ഇതുസംബന്ധിച്ച ചർച്ചകളുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |