കൊപ്പം: യുദ്ധ ഭൂമിയിൽ നിന്നും നാട്ടിലെത്തിയത്തിന്റെ ആശ്വാസത്തിലാണ് കൊപ്പം സ്വദേശി സാന്ദ്ര. കൊപ്പം കുരുത്തിക്കുണ്ട് തെക്കേപ്പട്ട് മുരളീധരൻ - ജയശ്രീ ദമ്പതികളുടെ മകളാണ് സാന്ദ്ര. യുക്രെയിനിൽ എം.ബി.ബി.എസിന് പഠിക്കുന്ന മകൾ തിരിച്ചെത്തിയത്തിന്റെ ആശ്വാസത്തിലാണ് കുടുംബം.
കഴിഞ്ഞ ഡിസംബറിലാണ് സാന്ദ്ര ഉപരിപഠനമെന്ന ആഗ്രഹുവുമായി യുക്രെയിനിലേക്ക് പോയത്. യുക്രെയിനിലെ ഉസ്‌റോഡ് നാഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് സാന്ദ്ര. യുക്രെയിൻ വെസ്റ്റൻ ബോർഡറിൽ ആയിരുന്നതിനാൽ യുദ്ധത്തിന്റെ തീഷ്ണത കുറവായിരുന്നുവെന്ന് സാന്ദ്ര പറഞ്ഞു. ഹങ്കാറി ബോർഡറിൽ എത്തിയ 27 മലയാളികൾ അടക്കമുള്ള കുട്ടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഡൽഹിയിലേക്കും തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിലും എത്തി. സന്ദ്രയെ സ്വീകരിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് വിമാനത്താവളത്തിലേക്ക് പോയത്. തുടർന്ന് സന്ദ്രയെ കാണാൻ കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണും മറ്റു ജനപ്രതിനിധികളും വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |