തിരുവനന്തപുരം: എം. വിൻസെന്റ് എം.എൽ.എയുടെ കാർ പട്ടാപ്പകൽ അടിച്ചുതകർത്ത സംഭവം സംസ്ഥാന പൊലീസിന്റെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രസ്താവിച്ചു. അഞ്ചുപേരെ തരികയും ജാമ്യം എടുത്തുതരികയും ചെയ്താൽ വിൻസെന്റ് എം.എൽ.എ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ കാർ അടിച്ചുതകർക്കാമെന്ന് പ്രതി പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ദിവസങ്ങൾക്കുമുമ്പേ വന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്വേഷിക്കാനോ അയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനോ എം.എൽ.എയ്ക്ക് മതിയായ സംരക്ഷണം നൽകാനോ തയ്യാറാകാത്ത പൊലീസ് ഈ സംഭവത്തിൽ ഉത്തരവാദിയാണ്. ഇക്കാര്യത്തിൽ സമഗ്രഅന്വേഷണം വേണം. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നുള്ള പൊലീസിന്റെ ഭാഷ്യം വിചിത്രമാണ്. ഇയാൾക്കെതിരെ 5 കേസുകൾ ഇതിനുമമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളിൽ പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പറയുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഇപ്പോൾ പ്രതി മനോനില തെറ്റിയ ആളാണെന്നു പറഞ്ഞത് ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് വ്യക്തമാക്കണം. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീഡിയോ പകർപ്പ് സഹിതം ഡി.ജി.പിക്ക് പരാതി നൽകിയതായി പാലോട് രവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |