കോട്ടയം : കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ റബർ വില 162 ലേക്ക് താഴ്ന്നതിനൊപ്പം തടി വില വർദ്ധിച്ചെങ്കിലും നേട്ടം ലഭിക്കാതെ കർഷകർ ദുരിതത്തിൽ. കൂലി വർദ്ധനയുടെ മറവിൽ ഇടനിലക്കാരാണ് കർഷകരെ വഞ്ചിക്കുന്നത്. റബർ തടിയ്ക്ക് ടണ്ണിന് 6500 രൂപയോളം ലഭിക്കുന്നുണ്ട്. മുൻപ് 3500, 4000 രൂപ വരെയായിരുന്നു വില. റബർ വിറകിന് ഒരു കെട്ടിന് 80 രൂപ ലഭിക്കുന്നുണ്ട്. ഉത്പാദനം നിലച്ച റബർ മരങ്ങളാണ് കർഷകർ വെട്ടി വിൽക്കുന്നത്. പെരുമ്പാവൂരാണ് റബർത്തടിയുടെ പ്രധാന മാർക്കറ്റായി പ്രവർത്തിക്കുന്നത്. പ്ലൈവുഡ് നിർമ്മാണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ യഥാർത്ഥ വിപണി വില അറിയാനുള്ള സംവിധാനം കർഷകനില്ലാത്തതാണ് ഇടനിലക്കാർ മുതലാക്കുന്നത്.
യൂണിയൻ ഇടപെടൽ അവസാനിപ്പിക്കണം
റബർത്തടിയെ ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാർഷിക മേഖലയിലെ യൂണിയൻ ഇടപെടൽ അവസാനിപ്പിച്ചാൽ വിലവർദ്ധനവിന്റെ ഗുണം കിട്ടുമെന്നാണ് കർഷകർ പറയുന്നത്.
റബർ തടി മറിക്കുന്നതിന് വാങ്ങുന്ന അധിക കൂലിയും തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തവും കർഷകർക്ക് തടി വില്പന നടത്തുന്നതിന് തടസമാകുന്നു. വിപണിയിലെ റബർ തടിവില കൃത്യമായി കർഷകർക്ക് അറിയാനുള്ള സംവിധാനം സർക്കാർ ഒരുക്കണം
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |