മുണ്ടക്കയം ഈസ്റ്റ്: ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ ഇ.ഡി. കെ ഡിവിഷനിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു മുമ്പിൽ ഇന്നലെ രാവിലെയാണ് കാൽപ്പാടുകൾ കണ്ടത്.
ഇതേ ലയത്തിനു സമീപം മൂന്നാഴ്ച മുമ്പ് പുലി പശുക്കിടാവിനെ കടിച്ചുകീറി കൊന്നനിലയിൽ കണ്ടെത്തിയിരുന്നു . ഇതേത്തുടർന്ന് വനപാലകർ കൂട് സ്ഥാപിച്ചെങ്കിലും അതിനുശേഷം ഇവിടെ പുലി വന്നതായി സൂചനയുണ്ടായില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു കിലോമീറ്റർ അകലെയുള്ള ചെന്നാപ്പാറയിൽ മറ്റൊരു പശുവിനെ ചത്തനിലയിൽ കണ്ടിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറകളിലൊന്നും പുലിയുടെ ചിത്രം തെളിഞ്ഞുമില്ല.
ഇ.ഡി. കെ ഡിവിഷനിൽ ലയതിന്റെ മുറ്റത്ത് ഇന്നലെ കാൽപാടുകൾ കണ്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. കൊമ്പുകുത്തി, ചെന്നാപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ മൂന്നു മാസമായി പുലിയെ പലരും കണ്ടിട്ടുണ്ട്. വനംവകുപ്പിന്റെ പരിശോധന കർശനമാക്കി പുലിയെ കണ്ടെത്തണമെന്ന ആവശ്യമാണ് തൊഴിലാളികൾക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |