തൃശൂർ : കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ജാമ്യഹർജിയിൽ അഡീഷനൽ ജില്ലാ കോടതി ഇന്ന് വിധിപറയും. ഇന്നലെ നടന്ന വിചാരണയ്‌ക്കൊടുവിലാണ് വിധി ഇന്ന് പറയുമെന്ന് കോടതി അറിയിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു കേസ് നേരത്തെ പരിഗണിച്ചിരുന്നത്. പട്ടികജാതി/വർഗ പീഡനം തടയൽ നിയമ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈക്കോടതി കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. സി.പി.എം പ്രവർത്തകരായ 4 പേരാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |