SignIn
Kerala Kaumudi Online
Thursday, 19 September 2024 11.33 AM IST

അംഗത്വം :വിദ്യാർത്ഥി, വർഗബഹുജന സംഘടനകളിലും കേരളം മുന്നിൽ

Increase Font Size Decrease Font Size Print Page
dyfi

കണ്ണൂർ : അഖിലേന്ത്യാടിസ്ഥാനത്തിൽ വിദ്യാർത്ഥി, കർഷക സംഘടനകളിലും അംഗസംഖ്യയിൽ കേരളം തന്നെ ഒന്നാം സ്ഥാനത്ത്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ സംഘടനാ റിപ്പോർട്ടിലാണ് വിവിധ പോഷക സംഘടനകളിലെ അംഗസംഖ്യയെ കുറിച്ച് പരാമർശിക്കുന്നത്. കർഷക സമര മുന്നേറ്റങ്ങൾ നടന്ന പഞ്ചാബിൽ പോലും അംഗസംഖ്യ വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ സമ്മേളന വർഷം 113500 പേരുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷമെത്തുമ്പോൾ 78429 ആയി അംഗസംഖ്യ കുറയുകയാണുണ്ടായത്.

എന്നാൽ കേരളത്തിൽ കഴിഞ്ഞ സമ്മേളന കാലയളവിലുണ്ടായ 52,21189 പേരിൽ നിന്ന് 52,60505 പേരായി ഉയർന്നു.മണിപ്പൂരിലാണ് കർഷകരിൽ അംഗസംഖ്യ ഏറ്റവും കുറവ്-785.

വിദ്യാർത്ഥി സംഘടനയിലും കേരളം തന്നെയാണ് മുന്നിൽ.14,90568 പേരാണ് എസ്.എഫ്.ഐയിൽ അംഗങ്ങളായത്. കഴിഞ്ഞ സമ്മേളനകാലയളവിൽ നിന്ന് 20000 അംഗങ്ങളുടെ വർദ്ധനവാണിത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറഞ്ഞ അംഗസംഖ്യ-850. എന്നാൽ കഴിഞ്ഞ വർഷം ഇത് 1950 ആയിരുന്നു.

തെലുങ്കാനയിലാണ് വിദ്യാർത്ഥി സംഘടനയിൽ അംഗസംഖ്യയിൽ ഏറ്റവും ഇടിവുണ്ടായത്. 6,37,773 പേരുണ്ടായിരുന്നിടത്ത് 30000 ആയി കുറഞ്ഞു. ആന്ധ്രയിലും ഇതേ നില തുടർന്നു.നാലര ലക്ഷം അംഗങ്ങളുണ്ടായിരുന്ന ആന്ധ്രയിൽ 6,2759 ആയി കുറഞ്ഞു. അതെ സമയം ഗുജറാത്തിൽ നേരിയ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 950 എന്നത് 1410 ആയി ഉയർത്താൻ കഴിഞ്ഞു.

മഹാരാഷ്ട്രയിൽ 77000 ആയിരുന്ന അംഗസംഖ്യ 4400 ആയി കുറഞ്ഞു. അതേ സമയം ത്രിപുരയിൽ 14500 ഉണ്ടായിരുന്നത് 20502 ആയി ഉയർത്താൻ വർഗബഹുജനസംഘടനകൾക്ക് കഴിഞ്ഞുവെന്നും സംഘടനാറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.