ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാതിര പൊങ്കാലയിൽ ആയിരങ്ങൾ പങ്കെടുത്തു.ഇന്നലെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി സതീശൻ പോറ്റി പണ്ഡാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പണ്ടാര അടുപ്പിൽ പകർന്ന തീ മറ്റ് അടുപ്പുകളിലേക്കും പകർന്നതോടെ ക്ഷേത്രപ്പറമ്പും പരിസര പ്രദേശത്തെ റോഡും യാഗശാലയായി. ദേവീസ്തുതിഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 12 മണിയോടെ പൊങ്കാല നിവേദ്യം നടന്നു. തുടർന്ന് വൈകിട്ട് 5.30ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ടിനെഴുന്നള്ളിച്ചു.സന്ധ്യയ്ക്ക് പെരുങ്ങുഴി ആറാട്ട് കടവിൽ നീരാടിയ ശേഷം ദേവീചൈതന്യം തിരിച്ചെഴുന്നള്ളിയപ്പോൾ വഴിയോരങ്ങളിൽ നിറപറയും നിലവിളക്കും ഒരുക്കി ഭക്തജനങ്ങൾ ദേവിയെ എതിരേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |