കണ്ണൂർ: തന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിവയ്ക്കാതെ സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ചുക്കും സംഭവിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞത്.ഇതുവരെയൊന്നും കെ.വി തോമസിന് സംഭവിച്ചിട്ടില്ല. ഇനി നാളെയും ഒരു ചുക്കും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശാലകാഴ്ച്ചപ്പാടു സ്വീകരിച്ചു കൊണ്ടു സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെ ചടങ്ങിൽ അദ്ധ്യക്ഷനായ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിനന്ദിച്ചു. രണ്ടു ദിവസം കൊണ്ടു കെ.വി. തോമസിന്റെ ഭാവി അറിയാമെന്നും അദ്ദേഹം എങ്ങോട്ടുപോകുമെന്നു തീരുമാനമാവുമെന്നും കോടിയേരി പറഞ്ഞു. കെ.വി. തോമസിനെ സി.പി. എം സഹയാത്രികനായി പരിഗണിക്കുമെന്ന വ്യക്തമായ സൂചനയാണ് കോടിയേരി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിലൂടെ നൽകിയത്. വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോഴും കെ.വി.തോമസ് താൻ സെമിനാറിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞില്ലെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജനും സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു കെ.വി. തോമസ് വാക്കുപാലിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |