തൃശൂർ : ലക്ഷം വീട് പദ്ധതിയുടെ അമ്പതാം വാർഷികദിനമായ മേയ് 14ന് എം.എൻ.ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ തൃശൂർ റീജ്യണൽ ഓഫീസിന്റെയും കലവറയുടെയും പതിനാറാമത് യൂണിറ്റ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാറ്റാംപുറം ലക്ഷം വീട് കോളനിയിൽ നിന്നാണ് പദ്ധതിയുടെ ആരംഭം. ആദ്യഘട്ടത്തിൽ രണ്ട് മാസത്തിനുള്ളിൽ 200 വീടുകളാണ് ഒറ്റവീടുകളാക്കി മാറ്റുകയെന്നും മന്ത്രി പറഞ്ഞു. സി അച്യുതമേനോൻ ഭരണകാലത്ത് നിർമ്മിച്ച ഒരു ലക്ഷം വീടുകളിൽ 8000 വീടുകൾ ഇരട്ട വീടുകളായാണ് നിർമ്മിച്ചത്. അവിടെ താമസിക്കുന്ന 16,000 കുടുംബങ്ങൾക്ക് ഒറ്റ വീട് നിർമ്മിച്ചുകൊടുക്കുകയാണ് എം.എൻ ഭവന നിർമ്മാണ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ കമ്മിഷന് പരാതി
തൃശൂർ : കോർപ്പറേഷൻ പരിധിയിലെ ചെളിവെള്ളം കലർന്ന കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി. കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. ചെളിവെള്ളത്തിന്റെ വീഡിയോ, ഫോട്ടോ സഹിതം ഇ മെയിൽ, വാട്സ് ആപ്പ് വഴിയാണ് പരാതി അയച്ചത്. കോർപ്പറേഷൻ വിതരണം ചെയ്യുന്ന കുടിവെള്ളം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |