ആലപ്പുഴ: മേയ് ഒന്നു മുതൽ പ്രഖ്യാപിച്ച ബസ് ചാർജ് വർദ്ധനവ് ആശ്വാസകരമല്ലെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബസ് ഉടമകളുടെ പ്രധാന ആവശ്യം വിദ്യാർത്ഥികളുടെ സൗജന്യയാത്രാനിരക്കിലുള്ള വർദ്ധനവായിരുന്നു. സർക്കാർ അംഗീകരിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പരിഗണിക്കാതെ പുതിയ കമ്മിഷനെ ചുമതലപ്പെടുത്തി തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. നയം തിരുത്തി അടുത്ത അദ്ധ്യയന വർഷ ആരംഭം മുതൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് കെ.ബി.ടി.എ ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ സെക്രട്ടറി എസ്.എം. നാസർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |