ആലപ്പുഴ : നഗരത്തിൽ മാലിന്യം നിറഞ്ഞ് നീരോഴുക്ക് നിലച്ച റാണി തോട് ശുചീകരണ പ്രവർത്തനത്തിലൂടെ ഇനി തെളിനീരുമായി കടലിലേക്ക് ഒഴുകും. നഗരസഭയുടെ മഴയെത്തും മുമ്പേ കാമ്പയിന്റെ ഭാഗമായി തെളിനീർ ഒഴുകും റാണി തോട് ശുചിത്വ ക്യാമ്പയിൻ വാടപ്പൊഴിയിൽ അഡ്വ. എ.എം.ആരിഫ് ഉദ്ഘാടനം എം.പി ചെയ്തു. തുടർന്ന് റാണി തോടിന്റെ കരയിൽ അണിനിരന്ന നഗരവാസികൾ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഒപ്പം വാടപ്പൊഴി പാലത്തിനുസമീപം നഗരത്തിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിന് കുറിച്ച് ശിലാഫലകം സ്ഥാപിച്ചു. റാണി തോടിന്റെ ഇരുകരകളിലെയും വീടുകൾ ശുചീകരണവും ശുചിത്വ സ്റ്റിക്കർ പതിക്കുകയും ചെയ്തു. വാടപ്പൊഴിയിലും ഇരവുകാടുമായി 500ൽ അധികം പേരാണ് റാണി തോടിന്റെ കരകളിലായി അണി നിരന്നത്. നഗരസഭ ശുചീകരണ തൊഴിലാളികൾ ജീവനക്കാർ ,ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി.റാണി തോട് കടന്ന് പോകുന്ന 9 വാർഡുകളിലായി 3587 വീടുകൾ ഇതിനോടകം വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റാണി തോടിന്റെ കരയിലെ 9 വാർഡും സമ്പൂർണ ശുചിത്വ ലക്ഷ്യം കൈവരിക്കും.നഗരസഭ ചെയർപേഴ്സൺ സൗമ്യാ രാജ്,
വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, ക്ഷേമകാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, കൗൺസിലർമാരായ ക്ലാരമ്മ പീറ്റർ, എം.ആർ.പ്രേം, ബി.നസീർ, മേരി ലീന, പി.രഹിയാനത്ത്, സലീം, എൽജിൻ റീച്ചാർഡ് , നസീർ പുന്നക്കൽ, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, പ്രിൻസ്,എച്ച്.ഐമാർ, ജെ.എച്ച്.ഐമാർ, കാൻ ആലപ്പി പ്രവർത്തകർ ഐ.ആർ.ടി.സി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |