കിളിമാനൂർ: അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്‌തകേസിൽ പ്രതികൾ അറസ്റ്റിലായി. കൊടുവഴന്നൂർ തോട്ടവാരം മൂഴിയിൽ വീട്ടിൽ മഹേഷ് (32), പേടികുളം നെട്ടയത്ത് വീട്ടിൽ രഞ്ചിത്ത് (34) എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതികൾ പ്ലാവോട് അങ്കണവാടിക്ക് സമീപം താമസിക്കുന്ന ലിസിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി 11ഓടെ അതിക്രമിച്ചുകയറി അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയശേഷം പാർക്ക് ചെയ്‌തിരുന്ന ബുള്ളറ്റ് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. റൂറൽ എസ്.പി ഡോ. ദിവ്യ. വി. ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, എ.എസ്.ഐമാരായ ഷജിം, വിനോദ്, സി.പി.ഒമാരായ ഷംനാദ്, ഷാജി, സുനിൽ, മഹേഷ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |