കോട്ടയം. റെയ്ൻ ഗാർഡിംഗ് നടത്തേണ്ട സമയമായപ്പോൾ കാലാവസ്ഥ പ്രതികൂലമായതും ചെലവുകൾ 50 ശതമാനം വരെ വർദ്ധിച്ചതും റബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മേയ് മാസത്തിലാണ് റബർ കർഷകർ വർഷകാലത്തിലേക്കുള്ള റെയ്ൻ ഗാർഡിംഗ് നടത്തുന്ന സമയം. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ഇതിനു കഴിയുന്നില്ല. ഗാർഡിംഗിനുവേണ്ട പ്ലാസ്റ്റിക്കിന്റെയും പശയുടെയും വിലയിൽ വൻ വർദ്ധനവുമുണ്ടായി. കൂലിയും 20 ശതമാനം കൂടി. പ്രതിസന്ധി തരണംചെയ്ത് കർഷകർ റെയ്ൻ ഗാർഡിംഗ് നടത്തിക്കഴിയുമ്പോൾ ചെലവുകാശുപോലും റബറിന് ലഭിക്കാത്ത സാഹചര്യവുമാണ്.
യുക്രെയിൻ യുദ്ധം മൂലം ക്രൂഡ് ഓയിലിന്റെ വിലയും കൂടി. പെട്രോളിയം ഉപോത്പന്നമാണ് ഗാർഡിംഗിന് പശയായി ഉപയോഗിക്കുന്ന ടാർ ബിറ്റമിൻ. ഒപ്പം ഉപയോഗിക്കുന്ന സോൾവെന്റ് മണ്ണെണ്ണയ്ക്കും വില കൂടി. 1000 രൂപയുണ്ടായിരുന്ന ടാർ ബിറ്റുമിന് 1600 രൂപയായി. മാത്രമല്ല എല്ലായിടത്തും കിട്ടാനുമില്ല. പ്ലാസ്റ്റിക്കിനും വില കൂടി. ഒരു കിലോ പ്ലാസ്റ്റിക്കിന് 120 രൂപയിൽ നിന്ന് 180 രൂപയായി. പ്ലാസ്റ്റിക്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്രാനുൾസിന് വില കൂടിയതാണ് കാരണം. ബിറ്റുമിൻ ഉണ്ടാക്കാൻ ആവശ്യമായ ഫില്ലറായിട്ടുള്ള ചൈനാ ക്ലേ ഉൾപ്പെടെയുള്ള സാധനങ്ങൾ കർണ്ണാടക, ആന്ധ്ര എന്നിവങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മെറ്റൽ ടിന്നുകളിലുമാണ് ഇവ പായ്ക്ക് ചെയ്യുന്നത്. ഇരുമ്പിന്റെ വില കൂടിയതോടെ പായ്ക്കിംഗ് മെറ്റീരിയലിന്റെ വിലയിലും വ്യത്യാസം വന്നു. ഒരു കിലോ ഇരുമ്പിന് 100 രൂപയാണ് ഒരു ടിന്നിന്ന് 180 രൂപയാണ് വില. ഒരു മരത്തിന് 13 രൂപ മുതൽ 18 രൂപവരെ ഗാർഡിംഗിന് കൂലി കൊടുക്കുകയും വേണം.
റബർ കർഷകനായ ജോജി വാളിപ്ലാക്കൻ പറയുന്നു.
ഉണങ്ങിയ മരത്തിലാണ് ഗാർഡിംഗ് നടത്തേണ്ടത്. വേനൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ, വളരെ കുറച്ചു മരങ്ങളിലേ ഗാർഡിംഗ് നടത്തിയിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |