കണ്ണൂർ: നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവനെ കുറിച്ച് ആത്മവിദ്യാ സംഘത്തിന്റെ ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ വ്യത്യസ്ഥ കാലങ്ങളിലായി എഴുതിയ കൃതികളിലെ തെറ്റായ പരാമർശം പിൻവലിക്കണമെന്ന് പൗത്രി പാട്യം സ്വദേശിനിയായ എ.പി.സുജാത ആവശ്യപ്പെട്ടു.
ഏകാകിയുടെ മൗനം, ഉദയസൂര്യനെ മോഹിച്ച പെൺകുട്ടി എന്നീ നോവലുകളിലും ഗുരു വാഗ്ഭടാനന്ദൻ എന്ന ജീവചരിത്രത്തിലും ധാരാളം വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നും കുടുംബത്തെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ ഉണ്ടെന്നും കണ്ണൂരിൽ അവർ ആരോപിച്ചു.
തെറ്റായ പരാമർശങ്ങൾ പുസ്തകങ്ങളിൽ നിന്ന് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ജീവചരിത്രമായ ഗുരു വാഗ്ഭടാനന്ദൻ എന്ന പുസ്തകത്തിൽ അങ്ങോളമിങ്ങോളം കുടുംബത്തെ അപമാനിക്കുന്ന പരാമർശമുണ്ട്. അമ്മമ്മ ചീരൂട്ടിയെ കുറിച്ച് എഴുതിയതൊക്കെ തെറ്റാണെന്നും സുജാത പറഞ്ഞു. പഴയ ചരിത്രകാരന്മാരോ ആധുനിക ചരിത്രകാരന്മാരോ വാഗ്ഭടാനന്ദനോടും കുടുംബത്തോടും നീതി പുലർത്തിയില്ലെന്നും സുജാത ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |