SignIn
Kerala Kaumudi Online
Friday, 20 September 2024 2.54 PM IST

നിർദ്ദേശങ്ങളുമായി സ്കൂൾ മാന്വൽ: ഒരു ക്ലാസിൽ 35 കുട്ടികൾ

Increase Font Size Decrease Font Size Print Page

school-manual

പാലക്കാട്: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ വേണമെന്നും തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ശുചിമുറികളുടെ എണ്ണംകൂടി വിദ്യാഭ്യാസ ഓഫീസർമാർ പരിഗണിക്കണമെന്നും സ്‌കൂൾ മാന്വലിന്റെ കരടിൽ നിർദ്ദേശം.

യു.പി മുതലുള്ള മിക്സ്ഡ് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രത്യേക കാത്തിരിപ്പ് കേന്ദ്രം വേണം. പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് വരെ പരീക്ഷ എഴുതുന്നതിനോ ക്ലാസ് കയറ്റം നൽകുന്നതിലോ ഹാജർ കുറവ് തടസമല്ല. എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകണം. ഒമ്പതാം ക്ലാസിൽ വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം. അർഹത നേടാത്തവർക്കായി സ്‌കൂൾ തലത്തിൽ ചോദ്യക്കടലാസ് തയാറാക്കി 'സേ' പരീക്ഷ നടത്താമെന്നും മാന്വലിൽ പറയുന്നു.

സ്‌കൂൾ അസംബ്ലി 15 മിനിറ്റിൽ കവിയരുത്. സ്‌കൂൾ അറ്റകുറ്റപ്പണി നടത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ സ്‌കൂൾ തുറന്നു പ്രവർത്തിക്കാവൂ. സർക്കാർ സ്‌കൂളുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതും തദ്ദേശ സ്ഥാപനമാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടങ്ങളാണെങ്കിൽ അതുമാറ്റണം. സ്‌കൂൾ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചു യാത്ര ചെയ്യിപ്പിക്കരുത്. അഞ്ചാംക്ലാസ് വരെ 30 കുട്ടികളെയും 6, 7, 8 ക്ലാസുകളിൽ 35 കുട്ടികളെയും മാത്രമേ ഒരു ഡിവിഷനിൽ ഉൾപ്പെടുത്താവൂ. 9, 10 ക്ലാസുകളിൽ ആദ്യഡിവിഷനിൽ പരമാവധി 50 കുട്ടികളാകാം. അധികംവരുന്ന കുട്ടികൾക്ക് 45 പേർക്ക് ഒരു ഡിവിഷൻ എന്ന രീതിയിൽ പ്രവേശനം നൽകണം. ഒരു സ്‌കൂളിൽ കുറഞ്ഞത് ഒരു മലയാളം ഡിവിഷൻ ഉണ്ടായിരിക്കണം. ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ കുറഞ്ഞത് 30 കുട്ടികൾ വേണം. 60 കുട്ടികൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷനാകാമെന്നും മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ട്.

 ടിസി ഇല്ലെങ്കിലും പ്രവേശനം നൽകാം

ടിസി ലഭിക്കാൻ വൈകി എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കരുത്. ടിസി ഇല്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാനാദ്ധ്യാപകൻ കുട്ടി മുമ്പ് പഠിച്ചിരുന്ന സ്ഥാപനത്തിൽ അറിയിക്കണം. ആ സ്ഥാപനത്തിലെ പ്രധാനാദ്ധ്യാപകൻ ഉടൻ ടിസി സമ്പൂർണ പോർട്ടൽ മുഖേന അയച്ചുകൊടുക്കണം. ഇതിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 18 വയസ് വരെ പ്രവേശനം നൽകാം. ഓരോ ക്ലാസും സ്‌കൂൾ ലൈബ്രറി ഉപയോഗിക്കേണ്ട സമയം നിശ്ചയിച്ച് പട്ടിക പ്രദർശിപ്പിക്കണം. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള ഇടം സജ്ജമാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, SCHOOL MANUAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.