തിരുവനന്തപുരം: 2023 ഒക്‌ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് മുന്നോടിയായി എല്ലാ രൂപതകളിലും പ്രാദേശിക സിനഡുകൾ നടത്തണമെന്ന ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാനമനുസരിച്ച് ,തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ 2021 ഒക്‌ടോബർ 17ന് ആരംഭിച്ച സിനഡ് ഇന്ന് സമാപിക്കും. വെള്ളയമ്പലം ടി.എസ്.എസ് ഹാളിൽ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ.തോമസ്ജെ.നെറ്റോയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. 8 മാസങ്ങളിലായി നടന്ന വിവിധ സിനഡ് യോഗങ്ങളുടെ റിപ്പോർട്ടുകൾ അംഗീകരിച്ച് ക്രോഡീകരിക്കും. നിക്സൺ ലോപ്പസ്, കവിതാ ജേക്കബ്, ഫാ.ടോമി ഫിലിപ്പ്, ഫാ.എ.ആർ.ജോൺ, സനു, ഇഗ്നേഷ്യസ് ലയോള എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.ബിഷപ്പ് ക്രിസ്തുദാസ്, മോൺ.സി.ജോസഫ്, ഫാ.ഡാർവിൻ പീറ്റർ, ഫാ.സന്തോഷ് കുമാർ പനിയടിമ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നി സഭാ ജീവിത നവീകരണത്തിനുള്ള തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഭാരത മെത്രാൻ സമിതി വഴി വത്തിക്കാന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |