കോഴിക്കോട്: മലയാള ചലച്ചിത്ര സംഗീതത്തിൽ കെ.രാഘവൻ മാസ്റ്റർ തുടങ്ങിവച്ച വിപ്ലവം ഏറ്റെടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു എം.എസ്.ബാബുരാജെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംഗീത സംവിധായകൻ എം.എസ് ബാബുരാജ് അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്.ബാബുരാജ് പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകൻ സമദ് മങ്കട അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, തിരക്കഥാകൃത്ത് പി.ആർ.നാഥൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫസലുൽ ഹഖ് പറമ്പാടൻ, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, രക്ഷാധികാരി എം.വി.കുഞ്ഞാമു, കലാസംവിധായകൻ മുരളി ബേപ്പൂർ, ആകാശവാണി അനൗൺസർ പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നിർമ്മാതാവ് സർഗചിത്ര അപ്പച്ചൻ, എയറോസിസ് കോളേജ് എം.ഡി.ഡോ. ഷാഹുൽ ഹമീദ്, കെ.എക്സ്.ട്രീസ ടീച്ചർ, രജനി പ്രവീൺ, കലന്തൻ ബഷീർ, സുധീ കൃഷ്ണൻ, ജെഷീദ ഷാജി, രഘുനാഥൻ കൊളത്തൂർ, സുരേന്ദ്രൻ കൂത്താളി, തമ്പാൻ മേലാചാരി, മോളി ജോർജ് പാലക്കുഴി, സുമേഷ് ബാലുശ്ശേരി, കെ.സി.നിർമ്മല, മനോജ് പൂളക്കൽ, ഉഷ സി നമ്പ്യാർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. യു.ആർ.എഫ് നാഷണൽ റെക്കോർഡ് ലഭിച്ച ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാഡമി പ്രിൻസിപ്പാൾ കെ.എക്സ്.ട്രീസ ടീച്ചറെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |