വിഴിഞ്ഞം: വിഴിഞ്ഞത്തു നിന്ന് മാല ദ്വീപിലേക്ക് കപ്പൽ കയറാനുള്ള ക്രൗളിംഗ് ക്രെയിനും അനുബന്ധ ഉപകരണങ്ങളും ഇന്നലെ വിഴിഞ്ഞത്തെത്തി. മാലയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. ഗുജറാത്തിൽ നിന്ന് കെ.ബി 31 എന്ന ടഗ്ഗിൽ ക്രെയിൻ കയറ്റി കെ.ബി 35 എന്ന ബർഗിൽ കെട്ടിവലിച്ചാണ് ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചത്. കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ കൊളംമ്പോയിലേക്കു പുറപ്പെടുമെന്നു ഏജൻസിയായ സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി എം.ഡി. അജിത് പ്രസാദ് പറഞ്ഞു. ക്രെയിൻ കൈമാറ്റത്തിലൂടെ ലൈറ്റ് ഹൗസ് ഡ്യൂസ്, പോർട്ട് ചാർജ്ജ് ഉൾപ്പെടെ നല്ലൊരു വരുമാനം പോർട്ടിന് ലഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്ന് ഇത്തരത്തിൽ ക്രെയിൻ കൊണ്ടു പോകുന്നത് ആദ്യമായാണ്. ഇത് കൊണ്ടുപോകാനുള്ള വിദേശ ടഗ്ഗായ കിക്കി മാലയിൽ നിന്നു രണ്ടു ദിവസം മുൻപ് വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |