വടകര: അഴിയൂർ ആസ്യ റോഡിലെ റിസ്വാന ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റ്‌ചെയ്തു. ഭർത്താവ് കൈനാട്ടി കക്കാട്ട് ഷംനാസ് (27), പിതാവ് അഹമ്മദ്(60) എന്നിവരെയാണ് ഡിവൈ.എസ്.പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. അഹമ്മദിനെ അറസ്റ്റ്‌ചെയ്തതിനു പിന്നാലെയാണ് ഷംനാസും അറസ്റ്റിലായത്.
ഭർതൃമാതാവും സഹോദരിയും ഈ കേസിൽ പ്രതികളാണ്. ആത്മഹത്യാപ്രേരണ, സ്ത്രീകൾക്കെതിരായ ക്രൂരത എന്നീ വകുപ്പുകളിലാണ് അറസ്റ്റ്. മെയ് ഒന്നിന് ഉച്ചയോടെയാണ് റിസ്വാന ഭർതൃവീട്ടിൽ മരിച്ചത്. അലമാരയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിസ്വാനയുടെ വീട്ടുകാരെ അറിയിച്ചിരുന്നത്. ഭർതൃവീട്ടുകാർ മരണവിവരം അറിയിച്ചില്ലെന്നും ആശുപത്രിയിൽ എത്തിയില്ലെന്നും റിസ്വാനയുടെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |