പത്തനംതിട്ട : രണ്ടുവർഷത്തിനുശേഷം അദ്ധ്യയനത്തിനായി സ്കൂളുകൾ പൂർണ തോതിൽ തുറന്നപ്പോൾ ആഘോഷപ്പൂരം. പാട്ടുകളും കളികളും ചിരിയുമായി വിദ്യാലയങ്ങൾ അക്ഷരവെളിച്ചത്തിന്റെ വാതിലുകൾ തുറന്നു. ബലൂണുകളും റിബണുകളും തോരണങ്ങളും കെട്ടി അദ്ധ്യാപകരും പി.ടി.എ കമ്മിറ്റികളും വിദ്യാർത്ഥികളെ വരവേറ്റു. ആരോഗ്യമന്ത്രി വീണാജോർജും ജില്ലാകളക്ടർ ദിവ്യ എസ് അയ്യരും പാട്ടുകൾ പാടി കുട്ടികൾക്ക് ആവേശംപകർന്നു. കൊവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ലാത്തതിനാൽ മാസ്കിട്ടാണ് കുട്ടികളും അദ്ധ്യാപകരും ക്ളാസുകളിലെത്തിയത്. ജില്ലയിൽ ഇന്നലെ എൺപതിനായിരത്തോളം കുട്ടികൾ സ്കൂളുകളിലെത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഒന്നാംക്ളാസിൽ മാത്രം നാലായിരത്തോളം കുട്ടികൾ പ്രവേശനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |