തൃശൂർ: കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച അവബോധം പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ നിരന്തര ഇടപെടൽ നടത്തിയ ഡോ. സി.എസ്. ഗോപകുമാർ (ഗോപകുമാർ ചോലയിൽ) വിരമിച്ചു. കാർഷിക സർവകലാശാലയുടെ കാലാവസ്ഥാ ശാസ്ത്ര വിഭാഗത്തിലെ സയന്റിഫിക് ഓഫീസറായിരുന്ന ഡോ. സി.എസ്. ഗോപകുമാർ, 1990ൽ ജൂനിയർ റിസർച്ച് ഫെല്ലോ ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.
പീലിക്കോട് കേന്ദ്രത്തിൽ കാലാവസ്ഥയും തോട്ടവിളകളും സംബന്ധിച്ച ഗവേഷണത്തിലൂടെ ശ്രദ്ധേയനായി. തെങ്ങ്, കശുമാവ്, നെല്ല് തുടങ്ങിയ വിളകളെക്കുറിച്ചായിരുന്നു പഠനം. കാർഷികമേഖലയിൽ കാലാവസ്ഥാവ്യതിയാനത്തിലെ ആഘാതമായിരുന്നു ആദ്യപ്രബന്ധം. രണ്ടു പതിറ്റാണ്ടായി ശാസ്ത്ര ലേഖനങ്ങളിലൂടെ, കാലാവസ്ഥാ സംബന്ധമായ പുതിയ അറിവുകൾ സമൂഹത്തിന് പകർന്നു.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. റേഡിയോ പ്രഭാഷണങ്ങളും ടെലിവിഷൻ പരിപാടികളും ലോകം നേരിടുന്ന കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ച് സാധാരണക്കാരിൽ അറിവ് സൃഷ്ടിക്കുന്നതായിരുന്നു. പാരിസ്ഥിതിക ശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ ഒഴിവാക്കി സാധാരണക്കാരിൽ വിഷയങ്ങളെ ആഴത്തിലും പരപ്പിലും ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
ചുരുക്കത്തിൽ
60 ലേറെ ഗവേഷണലേഖനങ്ങളും 200 ലേറെ ഈടുറ്റ ശാസ്ത്ര ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണ്ണുത്തിയിലാണ് താമസം. വിളവിന്റെ തലവര, കാലാവസ്ഥാ വ്യതിയാനവും കൃഷിയും, കൃഷിയും കാലാവസ്ഥയും, കാലാവസ്ഥാ വ്യതിയാനവും കേരളവും സൂചനകളും കാരണങ്ങളും എന്നിവയാണ് മലയാളപുസ്തകങ്ങൾ.
ഉറഞ്ഞ മണ്ണും ഉരുകും കാലം, ക്‌ളൈമറ്റോളജി എന്നീ ഗ്രന്ഥങ്ങൾ അച്ചടിയിലാണ്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് അഞ്ച് ഇംഗ്‌ളീഷ് പുസ്തകങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |